2015, മാർച്ച് 28

പുനർ വിചിന്തനം

ദൂരമൊരുപാടേറെ പിന്നിട്ടെങ്കിലുമിന്നും,
ഇവിടുത്തെ വേനൽച്ചൂടിൻ വേവലിൽ
നേരിയൊരാശ്വാസമാകാൻ
നിൻ ഓർമകൾ തൻ
തഴുകലിനാവുന്നെന്നിരിക്കെ,
എന്തിനു ഞാൻ നിന്നെ "നഷ്ടപ്രണയം"
എന്നു വിളിക്കണം?