2012, ജൂൺ 12

അന്നു പെയ്ത മഴ

പോയ ഇടവപ്പാതിയിലെ ആദ്യത്തെ മഴ..

മഴയുടെ നാദമന്നാദ്യമായ്‌ 
ശോകാർദ്ദ്രമായ്‌ തോന്നി..
ജാലകവെളിയിൽ ഇറ്റിറ്റുവീണു 
മഴത്തുള്ളികൾ സാന്ദ്രമായ്‌..
കണ്ണുകൾ ഈറനായ്‌
എന്തിനെന്നില്ലതെ..
ഹൃത്തിൽ വിതുമ്പുന്ന
വികാരങ്ങളുണർന്നു..
പ്രണയശൂന്യമെൻ മനസ്സിലന്നേതൊ
മൃദുമധുകണങ്ങളുതിർന്നുവീണൂ..
സ്മൃതിയുടെ ചില്ലയിലെ ആ സന്ധ്യയിൽ
എന്നുള്ളിൽ നിറഞ്ഞു സംഗീതവും..

ആ മഴയെയോർക്കുമ്പോൾ
അറിയുന്നു ഞാൻ;
എന്റെ സഹയാത്രികനാം കൂട്ടുകാരാ,
അന്നോളം ഞാൻ നിന്നെ
പ്രണയിച്ചിരുന്നില്ല..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ